Friday, November 18, 2011

ലക്ഷണങ്ങള്‍


മഴക്കാറിന്‍ ആലിംഗനങ്ങളില്‍ 
വേനല്‍പൂവുകള്‍ കരിഞ്ഞുണങ്ങും.  
അരണ്ട വെളിച്ചത്തിന്‍ പ്രാണന്‍ പിടയുന്നു .
സ്വന്തമല്ലാത്ത ജന്മനക്ഷത്രത്തിലെ  പുഴുകുത്തുകള്‍
രാശിപലകളില്‍ കരിനിഴല്‍ വീഴ്ത്തും 
ഹൃദയരക്തം പകര്‍ന്ന തൂലിക തുമ്പുകളില്‍ 
അക്ഷരതെറ്റുകള്‍ കവിതയെ തെരുവിലെരിയും .
ആത്മവിശ്വസത്തിന്‍ കൊടുമുടികളില്‍ 
ജടപിടിച്ച ആത്മാവ് ഉരുകി ഒളിക്കുമ്പോള്‍ 
ചക്രവാളങ്ങളില്‍ ചിതയൊരുക്കി കാത്തിരിക്കാന്‍ 
ഇരുളിന്ടെ ലോകത്ത് പടയൊരുക്കം .
എഴുതിവെച്ച ഗ്രന്ഥകെട്ടുകളില്‍
ശവപൂജനല്‍കുന്ന പരേതാത്മാക്കള്‍ 
അംഗബലതിനായ് പെരുമ്പറ തീര്‍ക്കും 
തളിര്‍ക്കാതെ  പോയ പൂമരങ്ങളില്‍ 
കുരുതി പൂക്കള്‍ കാറ്റിന്നു മരണ മണം പകരുമ്പോള്‍ 
എന്‍ ശിരസ്സ്‌ മണ്ണില്‍ പതിക്കും 
എന്നില്‍നിന്നും ചിതറിവീണ രക്തത്തുള്ളികള്‍ 
മണ്ണിലലിഞ്ഞു കവിതകളായ് ചിറകുവെച്ചുയരുമ്പോള്‍
ചന്ദനമുട്ടികള്‍ ബന്ധനം തീര്‍ത്ത തടവറയില്‍ 
അക്ഷരങ്ങള്‍ എനിക്ക് ദാഹജലം നല്‍കും 
അവസാന കര്‍മ്മവും കഴിഞ്ഞു ഞാന്‍ യാത്രയാകും 
മരണമില്ലാത്ത കണ്ണീര്‍ചുമക്കാത്ത തഴവരയിലേക്ക് 
നന്മകള്‍ അസ്ഥിതറയായി പണിതുയര്‍ത്തി 
അതില്‍ എന്റെ കവിത കൊതിവെക്കാന്‍ ഞാന്‍ വരും 
കൊതി തീരാത്ത ഭൂമിയിലെക്കൊരു തീര്‍ഥയാത്ര 

No comments:

Post a Comment